Wednesday, December 7, 2011
Tuesday, December 6, 2011
അളമുട്ടിയാല്‍ നഴ്സുമാരും തെരുവിലിറങ്ങും
പള്ളിപ്പടി കൂട്ടായ്മയില്‍ നഴ്സുമാരെക്കുറിച്ച് എന്നാത്തിനാണ് എഴുതുന്നത് ചെലര് ചിന്തിക്കാം. മധ്യതിരുവിതാംകൂറിലെ മറ്റു പല പ്രദേശങ്ങളില്‍നിന്നുമെന്നപോലെ നമ്മടെ നാട്ടീന്നും ഒരുപാട് നഴ്സുമാര്‍ ലോകത്തിന്‍റെ നാനാദിക്കിലും ജോലി ചെയ്യുന്നുണ്ട്. എന്തിനധികം പറയുന്നു? ഈ ബ്ലോഗ് വായിക്കുന്നവരിലും നഴ്സുമാരും അവര്‍ക്കു വേണ്ടപ്പെട്ടവരുമായ എത്രയോ പേരുണ്ട്?
ശന്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സുമാര്‍ നടത്തുന്ന ശക്തമായതുകൊണ്ടാണ് ഇതെഴുതാന്‍ തോന്നിയത്. കഴിഞ്ഞ മാസം സമരം നടത്തിയ മൂന്നു പേരെ സസ്പെന്‍റ് ചെയ്തതിന്‍റെ പേരിലാണ് സമരം ഉഷാറാക്കാന്‍ നഴ്സുമാരുടെ സംഘടന തീരുമാനിച്ചത്. സമരക്കാര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി ബി.ജെ.പിയുടെ പോഷകസംഘടനകള്‍ കളത്തിലെത്തിയതോടെ കയ്യാങ്കളിയായി.
കേരളത്തിനു പുറത്ത് പലയിടങ്ങളിലും നഴ്സുമാര്‍ പ്രക്ഷോഭത്തിന്‍റെ പാതയിലാണെങ്കിലും ഇതാദ്യമായാണ് നാട്ടിലെ ഒരു വലിയ ആശുപത്രിയില്‍ ശന്പളം കൂട്ടണമെന്നുപറഞ്ഞ് അവര്‍ സമരത്തിനിറങ്ങുന്നത്.ഇതുകണ്ട് മറ്റ് മുന്‍നിര ആശുപത്രികളിലും സമരത്തിന് അണിയറ നീക്കം നടത്തുന്നതയാണ് വിവരം.
മനുഷ്യാവകാശത്തെക്കുറിച്ചും സഹോദര്യത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചുമൊക്കെ പതിവായി വാതോരാതെ പറഞ്ഞോണ്ടിരിക്കുന്ന മത, സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ പോലും എല്ലുമുറിയെ പണിയെടുക്കേണ്ടിവരുന്ന നഴ്സുമാര്‍ക്ക് നക്കാപ്പിച്ച ശന്പളമാണ് കൊടുക്കുന്നത്. ഈ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് നിരക്കും ചികിത്സയുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുതിച്ചുയര്‍ന്നെങ്കിലും നഴ്സുമാര്‍ക്ക് നല്‍കുന്ന തുകയില്‍ യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നുകാണാം. മുന്‍നിര ആശുപത്രികള്‍ ഒരുദിവസത്തെ വരുമാനം മാറ്റിവച്ചാല്‍ എല്ലാ നഴ്സുമാര്‍ക്കും മാന്യമായി ശന്പളം നല്‍കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജോലിസാധ്യതയുള്ള തൊഴിലെന്ന നിലയിലാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കുള്ളില്‍ നഴ്സിംഗിന് ഡിമാന്‍റ് കൂടിയത്.
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ അധികം ജോലി സാധ്യതയില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും നഴ്സിംഗ് മേഖല തെരഞ്ഞെടുത്തത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രംഗത്തേക്ക് ഒട്ടേറെ ആണ്‍കുട്ടികളും എത്തുന്നുണ്ട്.
മലയാളി വിദ്യാര്‍ത്ഥികളുടെ ചാകരക്കോളില്‍ കര്‍ണാടകത്തിലെയും ആന്ധ്രയിലെയും നഴ്സിംഗ് സ്കൂളുകള്‍ കോടികള്‍ കൊയ്തു. ഇതിനെതിരെ പലരും ശബ്ദമുയര്‍ത്തുകയും ചെയ്തു. പിന്നീട് കണ്ടത് കേരളത്തിലെ നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പകല്‍കൊള്ളയാണ്. വിദേശ ജോലി സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് സ്കൂളുകളുടെ ബോണ്ട് സന്പ്രദായം ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കണ്ണുമടച്ച് സമ്മതിച്ചു.
കോഴ്സ് കഴിഞ്ഞാല്‍ ബോണ്ട്. ബോണ്ട് കാലത്ത് ശന്പളമില്ല. അതുകഴിഞ്ഞ് മാസം ആയിരം രൂപവച്ച് കിട്ടിയാലും മതി. കാരണം വിദേശത്തേക്ക് പോകാനുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വേണമല്ലോ. ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് ഇതില്‍ കൂടുതല്‍ എന്തുവേണം? സമുദായത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയുമൊക്കെപ്പേരില്‍
വിലപേശല്‍ നടത്തി മുക്കിന് മുക്കിന് നഴ്സിംഗ് കോളേജുകള്‍ തുറന്നു. കിടപ്പാടം പണയംവച്ച് മക്കളെ പഠിപ്പിച്ച പല മാതാപിതാക്കളും വിദേശ സ്വപ്നങ്ങള്‍ പൊലിഞ്ഞപ്പോള്‍ കടംകയറി മുടിഞ്ഞു.
ആട് തേക്ക് മാഞ്ചിയം ബിസിനസുകാരും ആള്‍ദൈവങ്ങളും നടത്തിയതിനു സമാനമായ തട്ടിപ്പ് നടത്തുന്ന നഴ്സിംഗ് സ്കൂളുകളുടെ തനിനിറം തുറന്നു കാട്ടാന്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മടിച്ചു. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്ന ഡെമോക്ലിസിന്‍റെ വാള്‍മുനയ്ക്കുകീഴെ അനീതിക്കെതിരെ സംഘടിക്കാന്‍ നഴ്സുമാരും ഭയന്നു.
ഏതു പകല്‍ക്കൊള്ളയ്ക്കും ഒരു അവസാനമുണ്ടല്ലോ. അതിന്‍റെ സൂചനകളാകാം ഇപ്പോള്‍ നമ്മള്‍ കാണുന്നത്. പലപ്പോഴും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ കേള്‍ക്കാറുണ്ട്. നക്കാപ്പിച്ച ശന്പളം വാങ്ങി ഭാരിച്ച ജോലി ചെയ്യേണ്ടിവരുന്പോള്‍, മറ്റു പല സാഹചര്യങ്ങളും കണക്കിലെടുത്ത് മൗനം പാലിക്കാന്‍ നിര്‍ബന്ധിതിരാകുന്പോള്‍ ചിലപ്പോഴെങ്കിലും അറിയാതെ പൊട്ടെത്തിറിച്ചുപോകുക സ്വാഭാവികമാണല്ലോ.അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്തിന് എന്ന് ചോദിക്കാന്‍ വരട്ടെ, അങ്ങാടിയില്‍ പ്രതികരിച്ചാല്‍ ജീവിതം കോഞ്ഞാട്ടയാകുമെങ്കില്‍പിന്നെ അമ്മയോടല്ലേ പ്രതികരിക്കനാകൂ.
കനപ്പെട്ടതല്ലെങ്കിലും തങ്ങളുടെ വരുമാനത്തിനും നഴ്സുമാരുടെ സേവനത്തനും ആനുപാതികമായ, സാമാന്യം തെറ്റില്ലാത്ത ശന്പളം നല്‍കാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ തയാറായാല്‍ നാട്ടില്‍തന്നെ ജോലിചെയ്യാനാകും വലിയൊരു ശതമാനം നഴ്സുമാരും ആഗ്രഹിക്കുക. പക്ഷെ, അങ്ങനെയൊരു സാഹചര്യം സ്വപ്നം കാണാന്‍ മാത്രമല്ലേ. കഴിയൂ.
ശന്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സുമാര്‍ നടത്തുന്ന ശക്തമായതുകൊണ്ടാണ് ഇതെഴുതാന്‍ തോന്നിയത്. കഴിഞ്ഞ മാസം സമരം നടത്തിയ മൂന്നു പേരെ സസ്പെന്‍റ് ചെയ്തതിന്‍റെ പേരിലാണ് സമരം ഉഷാറാക്കാന്‍ നഴ്സുമാരുടെ സംഘടന തീരുമാനിച്ചത്. സമരക്കാര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി ബി.ജെ.പിയുടെ പോഷകസംഘടനകള്‍ കളത്തിലെത്തിയതോടെ കയ്യാങ്കളിയായി.
കേരളത്തിനു പുറത്ത് പലയിടങ്ങളിലും നഴ്സുമാര്‍ പ്രക്ഷോഭത്തിന്‍റെ പാതയിലാണെങ്കിലും ഇതാദ്യമായാണ് നാട്ടിലെ ഒരു വലിയ ആശുപത്രിയില്‍ ശന്പളം കൂട്ടണമെന്നുപറഞ്ഞ് അവര്‍ സമരത്തിനിറങ്ങുന്നത്.ഇതുകണ്ട് മറ്റ് മുന്‍നിര ആശുപത്രികളിലും സമരത്തിന് അണിയറ നീക്കം നടത്തുന്നതയാണ് വിവരം.
മനുഷ്യാവകാശത്തെക്കുറിച്ചും സഹോദര്യത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചുമൊക്കെ പതിവായി വാതോരാതെ പറഞ്ഞോണ്ടിരിക്കുന്ന മത, സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ പോലും എല്ലുമുറിയെ പണിയെടുക്കേണ്ടിവരുന്ന നഴ്സുമാര്‍ക്ക് നക്കാപ്പിച്ച ശന്പളമാണ് കൊടുക്കുന്നത്. ഈ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് നിരക്കും ചികിത്സയുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുതിച്ചുയര്‍ന്നെങ്കിലും നഴ്സുമാര്‍ക്ക് നല്‍കുന്ന തുകയില്‍ യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നുകാണാം. മുന്‍നിര ആശുപത്രികള്‍ ഒരുദിവസത്തെ വരുമാനം മാറ്റിവച്ചാല്‍ എല്ലാ നഴ്സുമാര്‍ക്കും മാന്യമായി ശന്പളം നല്‍കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജോലിസാധ്യതയുള്ള തൊഴിലെന്ന നിലയിലാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കുള്ളില്‍ നഴ്സിംഗിന് ഡിമാന്‍റ് കൂടിയത്.
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ അധികം ജോലി സാധ്യതയില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും നഴ്സിംഗ് മേഖല തെരഞ്ഞെടുത്തത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രംഗത്തേക്ക് ഒട്ടേറെ ആണ്‍കുട്ടികളും എത്തുന്നുണ്ട്.
മലയാളി വിദ്യാര്‍ത്ഥികളുടെ ചാകരക്കോളില്‍ കര്‍ണാടകത്തിലെയും ആന്ധ്രയിലെയും നഴ്സിംഗ് സ്കൂളുകള്‍ കോടികള്‍ കൊയ്തു. ഇതിനെതിരെ പലരും ശബ്ദമുയര്‍ത്തുകയും ചെയ്തു. പിന്നീട് കണ്ടത് കേരളത്തിലെ നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പകല്‍കൊള്ളയാണ്. വിദേശ ജോലി സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് സ്കൂളുകളുടെ ബോണ്ട് സന്പ്രദായം ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കണ്ണുമടച്ച് സമ്മതിച്ചു.
കോഴ്സ് കഴിഞ്ഞാല്‍ ബോണ്ട്. ബോണ്ട് കാലത്ത് ശന്പളമില്ല. അതുകഴിഞ്ഞ് മാസം ആയിരം രൂപവച്ച് കിട്ടിയാലും മതി. കാരണം വിദേശത്തേക്ക് പോകാനുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വേണമല്ലോ. ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് ഇതില്‍ കൂടുതല്‍ എന്തുവേണം? സമുദായത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയുമൊക്കെപ്പേരില്‍
വിലപേശല്‍ നടത്തി മുക്കിന് മുക്കിന് നഴ്സിംഗ് കോളേജുകള്‍ തുറന്നു. കിടപ്പാടം പണയംവച്ച് മക്കളെ പഠിപ്പിച്ച പല മാതാപിതാക്കളും വിദേശ സ്വപ്നങ്ങള്‍ പൊലിഞ്ഞപ്പോള്‍ കടംകയറി മുടിഞ്ഞു.
ആട് തേക്ക് മാഞ്ചിയം ബിസിനസുകാരും ആള്‍ദൈവങ്ങളും നടത്തിയതിനു സമാനമായ തട്ടിപ്പ് നടത്തുന്ന നഴ്സിംഗ് സ്കൂളുകളുടെ തനിനിറം തുറന്നു കാട്ടാന്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മടിച്ചു. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്ന ഡെമോക്ലിസിന്‍റെ വാള്‍മുനയ്ക്കുകീഴെ അനീതിക്കെതിരെ സംഘടിക്കാന്‍ നഴ്സുമാരും ഭയന്നു.
ഏതു പകല്‍ക്കൊള്ളയ്ക്കും ഒരു അവസാനമുണ്ടല്ലോ. അതിന്‍റെ സൂചനകളാകാം ഇപ്പോള്‍ നമ്മള്‍ കാണുന്നത്. പലപ്പോഴും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ കേള്‍ക്കാറുണ്ട്. നക്കാപ്പിച്ച ശന്പളം വാങ്ങി ഭാരിച്ച ജോലി ചെയ്യേണ്ടിവരുന്പോള്‍, മറ്റു പല സാഹചര്യങ്ങളും കണക്കിലെടുത്ത് മൗനം പാലിക്കാന്‍ നിര്‍ബന്ധിതിരാകുന്പോള്‍ ചിലപ്പോഴെങ്കിലും അറിയാതെ പൊട്ടെത്തിറിച്ചുപോകുക സ്വാഭാവികമാണല്ലോ.അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്തിന് എന്ന് ചോദിക്കാന്‍ വരട്ടെ, അങ്ങാടിയില്‍ പ്രതികരിച്ചാല്‍ ജീവിതം കോഞ്ഞാട്ടയാകുമെങ്കില്‍പിന്നെ അമ്മയോടല്ലേ പ്രതികരിക്കനാകൂ.
കനപ്പെട്ടതല്ലെങ്കിലും തങ്ങളുടെ വരുമാനത്തിനും നഴ്സുമാരുടെ സേവനത്തനും ആനുപാതികമായ, സാമാന്യം തെറ്റില്ലാത്ത ശന്പളം നല്‍കാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ തയാറായാല്‍ നാട്ടില്‍തന്നെ ജോലിചെയ്യാനാകും വലിയൊരു ശതമാനം നഴ്സുമാരും ആഗ്രഹിക്കുക. പക്ഷെ, അങ്ങനെയൊരു സാഹചര്യം സ്വപ്നം കാണാന്‍ മാത്രമല്ലേ. കഴിയൂ.
Sunday, December 4, 2011
മുല്ലപ്പെരിയാര്‍; നെടുംകുന്നം പഞ്ചായത്തിന്‍റെ പ്രക്ഷോഭം തുടരും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് എത്രയും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് നെടുംകുന്നം പഞ്ചായത്ത് പ്രക്ഷോഭം തുടരും. ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ നാളെ ഇടുക്കി ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിക്കും. ഏഴിന് പഞ്ചായത്തിലെ സ്കൂളുകള്‍, വിവിധ സംഘടനകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ നെടുംകുന്നം പോസ്റ്റ് ഓഫീസില്‍നിന്നും പ്രധാനമന്ത്രിക്ക് കത്തുകളയയ്ക്കും. ചലച്ചിത്രനടന്‍ കോട്ടയം നസീര്‍ ഉദ്ഘാടനംചെയ്യും.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ നാളെ ഇടുക്കി ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിക്കും. ഏഴിന് പഞ്ചായത്തിലെ സ്കൂളുകള്‍, വിവിധ സംഘടനകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ നെടുംകുന്നം പോസ്റ്റ് ഓഫീസില്‍നിന്നും പ്രധാനമന്ത്രിക്ക് കത്തുകളയയ്ക്കും. ചലച്ചിത്രനടന്‍ കോട്ടയം നസീര്‍ ഉദ്ഘാടനംചെയ്യും.
Saturday, December 3, 2011
എല്ലും കപ്പേം പിന്നെ പള്ളിപ്പടീം
നെടുംകുന്നത്ത് ഏറെ പ്രചാരമുള്ള തനത്
ഭക്ഷണ വിഭവങ്ങളിലൊന്നാണ് എല്ലും കപ്പയും.
കപ്പയും ഇറച്ചിയും കലര്‍ത്തിയുണ്ടാക്കുന്ന
കപ്പ ബിരിയാണി പല സ്ഥലങ്ങളിലും സുപരിചിതമാണെങ്കിലും
നമ്മുടെ എല്ലും കപ്പയും ഒന്നുവേറെതന്നെ.
കാളയുടെ ഇറച്ചിയോടുകൂടിയ എല്ലും കപ്പയും
ചേര്‍ത്താണ് ഇത് തയാറാക്കുന്നത്.
എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം.
കാളയുടെ വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം.
http://enganeonline.blogspot.com/2010/03/blog-post_05.html
സന്ദര്‍ശിക്കുക
Friday, December 2, 2011
മുലപ്പെരിയാര്‍; നെടുംകുന്നത്ത് ഉപവാസം നടത്തി
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗങ്ങളും ബഹുജനസംഘടനാ നേതാക്കളും നെടുംകുന്നം കവലയില്‍ പ്രകടനവും ഉപവാസവും നടത്തി.
ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.ഐ(എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എ.കെ. ബാബു പ്രകടനം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ശശികലനായര്‍, വൈസ് പ്രസിഡന്‍റ് റെജി പോത്തന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ജോ തോമസ് പാടിക്കാട്ട്, പ്രഫ. രഘുദേവ്, അജി കാരുവാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍. ജയരാജ് എംഎല്‍എ ഉപവാസ പന്തലിലെത്തി പിന്തുണയറിയിച്ചു.
നെടുംകുന്നം മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് എ.കെ. സെയ്ദ് മുഹദമ്മദ് റാവുത്തറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പ്രക്ഷോഭകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. ഉപവാസത്തിന് സമാപനം കുറിച്ച് യുവജനകലാസാഹിത്യവേദി ജില്ലാ സെക്രട്ടറി കെ. ബിനു പഞ്ചായത്ത് പ്രസിഡന്‍റിന് നാരങ്ങാനീര് നല്‍കി.
Subscribe to:
Posts (Atom)