Friday, December 20, 2013

ക്രിസ്മസിന്‍റെ താരമായി ശശിലൈറ്റ്


ഷിവാസ് റീഗല്‍ സ്‌കോച്ച് വിസ്‌കിയടിക്കാന്‍ ആശിക്കും. പോക്കറ്റിന്റെ സെറ്റപ്പ് അതിന് സമ്മതിക്കാത്തപ്പം എന്നാ ചെയ്യും? കൂതറ സല്‍സയടിച്ച് ആശ തീര്‍ക്കും അത്രതന്നെ!. ക്രിസ്മസിന് നാലു ദിവസംകൂടി നീണ്ടുനെവര്‍ന്ന് കെടക്കുമ്പം സെറ്റപ്പിന്റെ കാര്യവല്ല പറഞ്ഞുവരുന്നേ. അതു വെറുതെ ഒന്നു ഉദാഹരിച്ചതാ.

ചെറിയൊരു തൊളേന്ന് ഒരുപാടു ദൂരം കളര്‍വെട്ടം എത്തിക്കുന്ന ലേസര്‍ ലൈറ്റ് എല്ലാര്‍ക്കും  ഇഷ്ടവാണ്. അതേലൊരെണ്ണം ഒണ്ടാരുന്നേല്‍ ക്രിസ്മസിന്റെ അലങ്കാരത്തിനും അഹങ്കാരത്തിനും ഒരു ഗുമ്മായേനേന്ന് ആശിക്കാത്തോര് കുറവാണ്. പക്ഷെ ആശിക്കുന്നോര്‍ക്കെല്ലാം സാധനം വാങ്ങാമ്പറ്റത്തില്ല. കാരണം വെല ആയിരത്തിനു മോളിലാണ്. അതുകൊണ്ടുതന്നെ അത്യാവശ്യം സെറ്റപ്പു പാര്‍ട്ടികള് പ്രത്യേകിച്ചും ഫോറിങ്കാരാണ് ഈ സാധനം വച്ച് ഷോ കാണിച്ചോണ്ടിരുന്നത്. 

 അങ്ങനെയിരിക്കുമ്പാണ് ലേസര്‍ ലൈറ്റ് എന്ന ഷിവാസ് വാങ്ങാന്‍ പാങ്ങിലാത്തോര്‍ക്കുവേണ്ടി ചൈനേലെ സഖാക്കള് ഒരു സല്‍സ കളത്തിലിറക്കിയത്. വെല നൂറ്റമ്പതു രൂപ മാത്രം. ഒറ്റ നോട്ടത്തില് സംഗതി ഒരു ബള്‍ബാണ്. ഹോള്‍ഡറിലിട്ട് സുച്ചിട്ടാ പല നെറത്തില്‍ വെട്ടം വരും. ബള്‍ബിന്റെ അറ്റത്തൊരു ഭാഗം വട്ടത്തി കറങ്ങുകേം ചെയ്യും. ഇതിന്റെ അകത്തെ  മൂന്നു കളറിലൊള്ള എല്‍.ഇ.ഡി ബള്‍ബുകടെ വെട്ടം കറങ്ങിക്കോണ്ടിരിക്കുന്ന ഗ്ലാസീക്കുടെ പൊറത്തുവരുമ്പം പല നെറത്തിലൊള്ള വട്ടോം ചതുരോം ഷഡ്‌ജോമൊക്കെ പൊറത്തുകാണാം. സംഗതി സെറ്റപ്പ്!

എന്നുവച്ച്  ലേസര്‍ ലൈറ്റുവായിട്ടു വച്ചു നോക്കുമ്പം ഈ സാധനം ഒന്നുവല്ല. സല്‍സ എത്ര വാറ്റിയാലും ഷിവാസാവില്ലല്ലോ. എന്തായാലും പണ്ട് ഷക്കീലേ കാണാന്‍ തിയേറ്ററിപ്പോയിട്ട് സജിനിയേം മറിയേം സിന്ധൂനേം രേഷ്‌മേമൊക്കെ കണ്ട് ആശ്വസിച്ചോരാ നമ്മള് സാദാ മല്ലൂസ്. പിന്നാ ഇത്.



സാധനത്തിന്റെ പേര് ലിയോ മിനി പാര്‍ട്ടി ലൈറ്റ്! പോരാത്തതിന് ഒരു കോഡു നമ്പരുവൊണ്ട്-എല്‍വൈ 399. മറ്റു പല മൊതലുകടേം കാര്യം പോലെ  ഇതിന്റേം കമ്പനി ചൈന ജംഗ്ഷനിത്തന്നെയായിരിക്കും. അതുകൊണ്ടാന്നു തോന്നുന്നു, പ്രത്യേകിച്ചൊരു അഡ്രസൊ വെബ്‌സൈറ്റ് വിലാസോവോ ഒന്നും കവറിന്റെ പൊറത്തില്ല. പക്ഷെ, Patent products, counterfeiting not allowed  എന്ന് പ്രത്യേകം എഴുതിട്ടൊണ്ട്. 

  ഏതായാലും നമ്മടെ നാട്ടില് ഇത്തവണ ഇതില്ലാതെ ക്രിസ്മസ് ആഘോഷിക്കുന്ന വീടുതകള് കൊറവാ. പലേടത്തും ബീവറേജസ് ഷാപ്പുകളുടെ പരിസരത്താരുന്നു കച്ചോടം.  സാധനം ജനകീയമായതും അങ്ങനെയാന്നു തോന്നുന്നു. ചെലര് ഈ ലൈറ്റ് വീട്ടിന്ന് പുറത്തേക്കും ചെലര് പുറത്തൂന്ന് വീടിന്റെ ഭിത്തിയേലേക്കും മറ്റു ചെലര് ക്രിസ്മസ് ട്രീയേലേക്കുമൊക്കെ ഫോക്കസ് ചെയ്തു വച്ചിരിക്കുന്നു.

 ക്രിസ്മസ് പ്രമാണിച്ച് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രോം അങ്ങനെ പലതുമൊണ്ടേലും ഈ അടുത്ത കാലത്തൊന്നും ക്രിസ്മസിന് ഒരേ സാധനംതന്നെ ഇത്രയേറെ വീടുകളില്‍ കണ്ടിട്ടില്ല. മൂന്നാല് ആഴ്ച്ച മുമ്പ് ആദ്യംതന്നെ സാധനം വാങ്ങി വെറൈറ്റിയാക്കാന്‍ ശ്രമിച്ചോര് ഇപ്പം ശശിമാരായി!. അതുകൊണ്ടുതന്നെ ഈ സാധനത്തിന് ശശിലൈറ്റ് എന്ന ഓമനപ്പേരും വീണു. 

ഏതായാലും ഒരാഴ്ച്ച കഴിയുമ്പോ ആശാന്റെ പിക്കപ്പ് കൊറഞ്ഞ് കറക്കം മന്ദഗതിയിലായതായി റിപ്പോര്‍ട്ടൊണ്ട്. എന്തായാലെന്നാ നൂറ്റമ്പത് രൂപേടെ മൊടക്കല്ലേയൊള്ളൂ. ഇനീം മേടിക്കാത്തോര് വൈകിക്കണ്ട. പക്ഷെ, ഇനിയിപ്പം ശശിലൈറ്റ് എവിടേലും കിട്ടുവോന്നു സംശയവാ.

മുതിരമലയില്‍ നാരായണന്‍നായര്‍ നിര്യാതനായി



നെടുംകുന്നം മുതിരമലയില്‍ എം.പി. നാരായണന്‍നായര്‍ (തന്പുരാന്‍-73) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. 

ഭാര്യ-മാന്താനം പുഷ്പകശേരി കുടുംബാംഗം രാജമ്മ. 

മക്കള്‍-അനുപമ, അജിത് മുതിരമല(നെടുംകുന്നം ഗ്രാമപഞ്ചായത്ത് മുന്‍ അംഗം, യൂത്ത് ഫ്രണ്ട് -എം കാഞ്ഞിരപ്പള്ളി നിയോജകമണ്ധലം പ്രസിഡന്‍റ്), ആരതി, മരുമക്കള്‍-അശോക് കുമാര്‍ പോന്നള്ളില്‍ പൊന്‍കുന്നം, അജിത് തേരുംപുറത്ത് ഭരണങ്ങാനം, സന്ധ്യാമോള്‍ പുത്തന്‍പുരയ്ക്കല്‍ ഏറത്തുവടകര. 

Thursday, December 19, 2013

പള്ളിക്കല്‍ സ്കൂളിലെ 90 എസ്.എസ്.എല്‍.സി ബാച്ചിന്‍റെ സംഗമം ഡിസംബര്‍ 26ന്



നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹൈസ്കൂളിലെ 1990എസ്.എല്‍.സി ബാച്ചിന്‍റെയും അധ്യാപകരുടെയും കൂട്ടായ്മ ഡിസംബര്‍ 26ന് സ്കൂള്‍ ഹാളില്‍ നടക്കും. അന്നത്തെ ഹെഡ്മാസ്റ്റര്‍ പി.ജെ. ജോസഫ് ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ അധ്യാപകരെ ആദരിക്കും. വിദേശത്തുള്ളവര്‍ ഉള്‍പ്പെടെ ബാച്ചിലെ ഭൂരിഭാഗം പേരെയും ഇതിനോടകം കൂട്ടായ്മ സംബന്ധിച്ച്  അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 9447145098 എന്ന മൊബൈല്‍ നന്പരില്‍ ബന്ധപ്പെടണമെന്നും പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ചങ്ങനാശേരി എസ്.ബി. കോളേജിലെ സീനിയര്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ടോംലാല്‍ ജോസ് അറിയിച്ചു. 

Wednesday, December 18, 2013

പള്ളിപ്പടിക്കടുത്തുള്ള പാറമടയ്ക്ക് നിരോധനം

വാര്‍ത്ത മലയാള മനോരമ(ഡിസംബര്‍ 19,2013)

പാറമടകള്‍ക്കെതിരെ പരിസര വാസികളുടെയും വഴിയാത്രക്കാരുടെയും പ്രതിഷേധം വ്യാപകമാകുന്നതിനിടയില്‍ നെടുംകുന്നത്തെ ഒരു പാറമടയുടെ പ്രവര്‍ത്തനത്തിനു നിരോധനം. പള്ളിപ്പടിക്ക് സമീപം കാവനാല്‍കടവ് റോഡരികിലുള്ള മടയിലെ ഖനന പ്രവര്‍ത്തനങ്ങളാണ് ഖനനഭൂവിജ്ഞാന വകുപ്പ് ജില്ലാ ഓഫിസ് തടഞ്ഞത്. 

സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന മടയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ നേരത്തെ വകുപ്പിനും ജില്ലാ കലക്ടര്‍ക്കും സുതാര്യ കേരളം ജില്ലാ സെല്ലിലും പരാതി നല്‍കിയിരുന്നു. സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ ഉണ്ടാവുകയും ജലാശയങ്ങള്‍ മലിനമാവുകയും ആളുകള്‍ക്ക് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പാറമടയ്‌ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയത്. 

പാറമടക്ക് ഈ മാസം പത്ത് വരെയാണ് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഖനനം അനുവദിച്ചിരുന്ന സ്ഥലത്തിന്റെ ആഴം ഇരുപതടിയിലേറെ ആയതായും പരാതികാരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പരിശോധനയില്‍ സ്ഥിരീകരിച്ചതായും ഖനനഭൂവിജ്ഞാന വകുപ്പിന്‍റെ നിരോധനം സംബന്ധിച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 നാല് സ്‌കൂളുകളും ബിഎഡ് കോളജും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ഒന്നര കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ ഏഴ് പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പല മടകള്‍ക്കെതിരെയും പരാതികള്‍ ഉണ്ട്. വീതി കുറഞ്ഞ പള്ളിപ്പടി-കുളങ്ങര റോഡിലെ രണ്ട് മടകളിലേക്കും തിരിച്ചും ഉള്ള ടിപ്പര്‍ ലോറികളുടെ പാച്ചില്‍ റോഡരുകില്‍ താമസിക്കുന്നവരുടെ സ്വൈര്യ ജീവിതത്തിനും ഭീഷണിയാണെന്ന് ആക്ഷേപമുണ്ട്.

Tuesday, December 17, 2013

വടക്കന്‍ ജോസുചേട്ടന്‍ നിര്യാതനായി


മികവാര്‍ന്ന കരിമരുന്ന് കലാപ്രകടനങ്ങളിലൂടെ നെടുംകുന്നംകാര്‍ക്ക് പ്രിയങ്കരനായ മാന്തുരുത്തി തുണ്ടിയില്‍ തോമസ് കുര്യാക്കോസ്(വടക്കന്‍ ജോസുചേട്ടന്‍ -60) ഇന്ന് നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച(ഡിസംബര്‍ 19) രാവിലെ പത്തിന് നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തിരേയില്‍.


ഭാര്യ അമ്മിണി കുമളി കുന്പിയില്‍ കുടുംബാംഗമാണ്. മക്കള്‍-ജെസി, ജിസ, ജിജി, ജിക്കി, ജീന. മരുമക്കള്‍-മോനിച്ചന്‍(കൊച്ചറ), അജിത്ത്(തിരുവനന്തപുരം), ലാലു(കാഞ്ചിയാര്‍). 


നെടുംകുന്നത്തെയും സമീപ മേഖലകളിലെയും ആരാധനാലയങ്ങളിലെ ഉത്സവങ്ങളോടും തിരുന്നാളുകളോടുമനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗങ്ങളില്‍ എന്നും സാന്നിധ്യമറിയിച്ചിരുന്ന ഇദ്ദേഹം വിദൂര ദേശങ്ങളിലും നിരവരിധി കരിമരുന്ന് കലാപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 


നാട്ടുകാര്‍ക്കൊപ്പം നെടുംകുന്നം നാട്ടുവിശേഷവും ജോസുചേട്ടന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. 

Thursday, December 5, 2013

കാട്ടുപറന്പില്‍ പെണ്ണമ്മയുടെ സംസ്കാരം നാളെ


കഴിഞ്ഞ ദിവസം നിര്യാതയായ നെടുംകുന്നം കാട്ടുപറന്പില്‍ ജോസ് വര്‍ഗീസിന്‍റെ(ജോസ്മോന്‍) ഭാര്യ റോസ് ജോസി(പെണ്ണമ്മ-68)ന്‍റെ സംസ്കാര ശുശ്രൂഷ  നാളെ(ഡിസംബര്‍ ആറ് വെള്ളി) രാവിലെ 11ന് വീട്ടില്‍ ആരംഭിക്കും. നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയിലാണ് സംസ്കാരം. 


നെടുംകുന്നം പുത്തന്‍പറന്പില്‍ കുടുംബാംഗമായ പരേത ദുബായ് ഷേക്ക് റഷീദ് ആശുപത്രിയില്‍ ജോലിചെയ്തിരുന്നു. 

മക്കള്‍ഃജെസ് മെരിറ്റ ജോസ് (ദുബായ്), ജെസിന്‍ റോസ് ജോസ്(ഡാര്‍ജിലിംഗ്).

Tuesday, December 3, 2013

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു സായാഹ്നം; താരങ്ങളായി ജിജനും അയ്യപ്പദാസും






ഡിസംബറിന്‍റെ വരവറിയിച്ച് യഹൂദിയായിലെ ഒരു ഗ്രാമത്തില്‍.. എന്ന പാട്ടോടെയായിരുന്നു തുടക്കം. തുടര്‍ന്ന് 'വേലായുധം' എന്ന വിജയ് ചിത്രത്തിലെ ശൊന്നാ പുരിയാത്.. എന്ന പാട്ട് വരാനിരിക്കുന്ന ആഘോഷത്തിന്‍റെ ടെസ്റ്റ് ഡോസായി. 'ഹിസ് ഹൈനസ് അബ്ദുള്ളയിലെ തു ബഡി മാഷാ..യില്‍ ആസ്വാദകര്‍ ലയിക്കുന്നതാണ് പിന്നീട് കണ്ടത്. അയാം എ ഡിസ്‌കോ ഡാന്‍സര്‍ മുഴങ്ങിയതോടെ ഒരുവശത്ത് ചെറുപ്പക്കാര്‍ ആവേശച്ചുവടുവച്ചു.   അവരുടെ ആവേശം വാനോളമുയര്‍ത്തിയ കലാഭവന്‍മണിയുടെ ഗാനങ്ങളടങ്ങിയ ചെയിന്‍ സോംഗിലായിരുന്നു കൊട്ടിക്കലാശം.

നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയിലെ കൊടിയിറക്ക് തിരുന്നാളിനോനുബന്ധിച്ച് പള്ളി ഓഡിറ്റോറിയത്തില്‍ സി.വൈ.എം.എ അവതരിപ്പിച്ച ഗാനമേളയാണ് സദസ്സിന് വേറിട്ട വിരുന്നായത്. സംഗീത രംഗത്ത് നെടുംകുന്നത്തിന്‍റെ അഭിമാനതാരങ്ങളിലൊരാളായ ജിജന്‍ ജെ. നെച്ചികാട്ടും (ജെറ്റോ) നിരവധി ഗാനമേള ട്രൂപ്പുകളില്‍ സജീവ സാന്നിധ്യമായ അയ്യപ്പദാസുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ഇപ്പോള്‍ ഗുഡ്‌ന്യൂസ് ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലെ താരങ്ങളിലൊരാളായ ജിജന്‍ യഹൂദിയായിലെ എന്ന ഗാനവും തു ബഡി മാഷാ അള്ളായുമാണ് ആലപിച്ചത്. സദസ്സിനെ ത്രസിപ്പിച്ച ഫാസ്റ്റ് നമ്പരുകള്‍ അയ്യപ്പദാസിന്റെ വകയായിരുന്നു.

പാട്ടുകള്‍ കേട്ട് ഗായകരുടെ മികവ് തിരിച്ചറിഞ്ഞവരും മൈതാനത്തുനിന്ന് ഓഡിറ്റോയിത്തിലേക്കൊഴുകിയെത്തി. കൊച്ചുകുട്ടികള്‍വരെ കയ്യടിയും നൃത്തച്ചുവടുകളുമായി ഗാനമേള ആഘോഷമാക്കിമാറ്റി.


കൊടിയിറക്ക് തിരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ വിവിധ സംഘടനകള്‍ അവതരിപ്പിച്ച കലാപരിപാടികളാണ് അരങ്ങേറിയത്. സി.വൈ.എം.എയുടെ ഗാനമേളയ്ക്കുപുറമെ മാതൃജ്യോതിസ്-പിതൃവേദി അവതരിപ്പിച്ച നാടകവും വേറിട്ടുനിന്നു. മാത്തുക്കുട്ടി ചേന്നാത്ത്, ടോമി ചെറിയാന്‍ വടക്കുംമുറിയില്‍, ആന്‍സി ചേന്നോത്ത്, സോജന്‍ പുതുപ്പറമ്പില്‍, ഡെയ്‌സി പുതുപ്പറന്പില്‍, ജോണ്‍സി കാട്ടൂര്‍, ടെസി, കൊച്ചുമോള്‍ തുടങ്ങിയവരായിരുന്നു വേദിയില്‍

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും മറ്റ് സംഘടനാംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.

ഐക്കുളത്ത് ഏലിയാമ്മയുടെ സംസ്കാരം നാളെ(ഡിസംബര്‍ 4)

കഴിഞ്ഞ ദിവസം നിര്യാതയായ നെടുംകുന്നം ഐക്കുളത്ത് പരേതനായ കുഞ്ഞച്ചന്‍റെ  ഭാര്യ ഏലിയാമ്മ(മേരിക്കുട്ടി-84)യുടെ സംസ്കാരം നാളെ(ഡിസംബര്‍ നാല്) നടക്കും.

 ഉച്ചകഴി‍ഞ്ഞ് രണ്ടിന് മകന്‍ ജോര്‍ജുകുട്ടിയുടെ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും. പായിപ്പാട് കിങ്ങണംചിറ പീടികയില്‍ കുടുംബാംഗമാണ്. 


മറ്റുമക്കള്‍: ദൊമ്മിനിച്ചന്‍, ആന്റപ്പന്‍ (മുംബൈ), പരേതനായ ജയിംസുകുട്ടി. മരുമക്കള്‍: അമ്മിണിക്കുട്ടി (നെടുംകുന്നം ഗ്രാമപഞ്ചായത്തംഗം), ലൂസിയാമ്മ, ജോയിസ്, ലില്ലിക്കുട്ടി (ഇരുവരും മുംബൈ).


Sunday, December 1, 2013

കുലുക്കി സര്‍ബത്ത് കലക്കി; കുലുക്കം മാറാതെ നെടുംകുന്നം



ഇത്തവണ നമ്മടെ പള്ളിപ്പെരുന്നാളിന്‍റെ ഒരു സ്പെഷ്യല്‍ ഐറ്റവാരുന്നു കുലുക്കി സര്‍ബത്ത്. കാവുന്നട പ്രദക്ഷിണത്തിന്‍റന്നും പെരുന്നാളിന്‍റന്നും കൊച്ചുപള്ളീടെ പരിസരത്താരുന്നു കച്ചോടം. പെരുന്നാളല്ലേ, എന്തെങ്കിലും ഒരു വെറൈറ്റി വേണ്ടേന്നു വിചാരിച്ചാണ് പലരും കുടിച്ചത്. ആദ്യം കുടിച്ചോര്‍ക്ക് ടേസ്റ്റ് പിടിച്ചു. പിന്നെ പറയണോ? പെരുന്നാപ്പറന്പില് കുലുക്കി സര്‍ബത്ത് സൂപ്പര്‍ഹിറ്റായി. സര്‍ബത്ത് കുലുക്കി, കച്ചോടക്കാരടെ കൈ കഴച്ചു. പെട്ടി നിറയെ കാശും വീണു.

ഇത്രേം പറഞ്ഞപ്പം കുലുക്കി സര്‍ബത്ത് എന്നാ കോപ്പാണെന്ന നിങ്ങക്ക് സംശയം തോന്നും.

ഞങ്ങള് ഇന്‍റര്‍നെറ്റില്‍ തപ്പിയപ്പം കിട്ടിയ വിവരം ഇങ്ങനാണ്- നാരങ്ങ ഗ്ലാസ്സിലേക്ക്‌ പിഴിഞ്ഞ് അതിന്‍റെ തൊണ്ട് ഗ്ലാസില്‍തന്നെ ഇടുക. കസ്കസ്, അരച്ച മിശ്രിതം, ഇഞ്ചിനീര്, സര്‍ബത്ത് (മധുരം വേണ്ടത്ര), ഐസ്, പച്ചമുളക് എന്നിവ ഗ്ലാസ്സിലേക്ക്‌ ഇടുക. വെള്ളം ഒഴിച്ച് ഗ്ലാസ്‌ നിറക്കുക. വേറൊരു ഗ്ലാസ്‌ കൊണ്ട് ഈ ഗ്ലാസ്‌ മൂടി നന്നായി കുലുക്കുക. എന്നിട്ട് കുടിക്കുക. 

കുലുക്കുന്പം രണ്ടു ഗ്ലാസുകള്‍ക്കുള്ളില്‍ കിടന്ന് കുത്തിമറിയുന്ന സര്‍ബത്തിന്‍റെ കാര്യം ഒന്നു സങ്കല്‍പ്പിച്ചുനോക്ക്. കുടിച്ച പലരടേം വയറ്റിലെ കാര്യങ്ങള്‍ അധികം വൈകാതെ ഇങ്ങനെയായി. ചിലര്‍ വീട്ടിലേക്കോടി. ഓടാന്‍ ത്രാണിയില്ലാത്തോര് പള്ളിപ്പരിസരങ്ങളില്‍തന്നെ ഭൂതലസംപ്രേഷണം നടത്തി. നെടുംകുന്നത്തെ പല കക്കൂസുകളിലും ആഘോഷമായ പെരുന്നാള്‍ അരങ്ങേറി. നാട്ടിലെ പുലികള്‍ എളിമകൊണ്ട് നടുവളച്ചു. ഒച്ചത്തില് വര്‍ത്താനം പറയാന്‍പോയിട്ട്, കൂട്ടക്ഷരങ്ങള്‍ ഉച്ചരിക്കാന്‍പോലുമാകാതെ പാവങ്ങള്‍! ഗതികെട്ടപ്പോള്‍ മൊബൈല്‍ ഓഫാക്കാതെ ബാറ്ററി നീക്കം ചെയ്ത് പരിധിക്ക് പുറത്തായവര്‍ വേറെ. 

കുലുക്കിസര്‍ബത്തുകച്ചോടക്കാരനെ പത്തു തെറി വിളിക്കാന്‍, പിടിച്ചൊന്നു കുലുക്കാന്‍ തോന്നിയെങ്കിലും അതിനുള്ള ത്രാണി എവിടെ?. രണ്ടു ദിവസം തുടര്‍ച്ചയായി ബാറ്റിംഗ് ചെയ്ത് ചിലര്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പക്ഷെ, അതിനുകഴിയാതെ ആശുപത്രി കയറേണ്ടിവന്നവരുമുണ്ട്. കൊടിയിറക്കുവരെ പള്ളിമൈതാനത്ത് രാജാക്കന്‍മാരായി വിലസുക എന്ന സ്വപ്നം പൊലിഞ്ഞതോര്‍ത്തിട്ടും പലരും കരഞ്ഞില്ല. കരഞ്ഞാല്‍ സംഗതി വീണ്ടും പാളും.

ഏതായാലും സര്‍ബത്തുകച്ചവടക്കാരനെ അഭിനന്ദിക്കാന്‍ സര്‍ബത്തു കുടിക്കാത്ത ചെലരെ ഏര്‍പ്പാടാക്കിയെങ്കിലും നെടുംകുന്നത്തിന്‍റെ  അന്തരാളങ്ങളില്‍ കത്രീന ചുഴലിക്കാറ്റ് സൃഷ്ടിച്ച അവര്‍ പിറ്റേന്ന് നാടുവിട്ടിരുന്നു. പക്ഷെ, ഈ കത്രീന തെല്ലും ഏല്‍ക്കാത്തവരും ഉണ്ടെന്ന കാര്യം പറയാതിരിക്കാനാവില്ല. 

കുലുക്കി സര്‍ബത്ത് എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്ത് ഗൂഗിളില്‍ തപ്പുന്പം കണ്ട ഒരു വാര്‍ത്തകൂടി ഇവിടെ ചേര്‍ക്കട്ടെ-
ദേശീയപാതയോരത്ത് വ്യാപകമായി കച്ചവടം നടത്തി വരുന്ന കുലുക്കി സര്‍ബത്ത്‌ വില്‍പ്പനശാലകളില്‍ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 
കുലുക്കി സര്‍ബത്തിനും മറ്റും ഉപയോഗിക്കുന്ന ഐസ്‌ നിലവാരമില്ലാത്തതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഐസ് സൂക്ഷിക്കുന്ന തെര്‍മോക്കോള്‍ പെട്ടിയും വെള്ളം സൂക്ഷിക്കുന്ന കാനുകളും വൃത്തിയുള്ളവയല്ലെന്ന് പരിശോധന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങള്‍ ഉപയോഗിക്കുന്ന ഐസ്‌ എവിടെയാണ്‌ ഉല്‍പ്പാദിപ്പിക്കുന്നതെന്ന്‌ പോലും കച്ചവടക്കാര്‍ക്ക്‌ അറിയില്ലെന്ന്‌ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Tuesday, November 26, 2013

സ്വപ്നംപോലെ സോമന് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍; ഒപ്പം സഹായധനവും പെന്‍ഷനും




പുലര്‍ച്ചെ ഒന്നരയ്ക്ക് കോട്ടയത്തെ ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍നിന്നും മൊബൈല്‍ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ വിളി. ജീവിതപ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരുപതിനായിരം രൂപ സഹായധനവും പെന്‍ഷനും അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. സംഭവിച്ചത് സ്വപ്നമല്ലെന്ന് ഉറപ്പാക്കാന്‍ സോമന് ഏതാനും മിനിറ്റ് വേണ്ടിവന്നു. 

തിങ്കളാഴ്ച്ചത്തെ രാത്രിയെക്കുറിച്ച് വിവരിക്കുമ്പോള്‍ നെടുംകുന്നം ആര്യാട്ടുകുഴി പുതുപ്പറമ്പില്‍ വി.വി. സോമന്‍റെയും ഭാര്യ അമ്മുക്കുട്ടിയുടെയും വാക്കുകള്‍ക്ക് അത്ഭുതത്തിളക്കം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായധനത്തിനായാണ് അറുപതുകാരനായ സോമന്‍ നെടുംകുന്നത്തെ അക്ഷയകേന്ദ്രംവഴി ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചത്. 

വിശദമായ പരിശോധനകള്‍ക്കുശേഷം ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷകളില്‍ സോമന്‍റേതുമുണ്ടായിരുന്നു. കളക്‌ട്രേറ്റില്‍നിന്ന് അറിയിപ്പു ലഭിച്ചതനുസരിച്ച് ഭാര്യയ്‌ക്കൊപ്പം തിങ്കളാഴ്ച്ച രാവിലെ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ സോമന്‍ രജിസ്‌ട്രേഷന്‍ നടത്തുകയുംചെയ്തു. 

മുഖ്യമന്ത്രി ആദ്യം നേരില്‍ കാണുന്നവരുടെ പട്ടികയിലായിരുന്നെങ്കിലും പുതിയ പരാതികള്‍ സ്വീകരിക്കുന്നിടത്തെത്തിയ ഇവര്‍ കളക്‌ട്രേറ്റില്‍നിന്നുള്ള അറിയിപ്പും രജിസ്‌ട്രേഷന്‍റെ പേപ്പറും അവിടെ നല്‍കുകയായിരുന്നു. ഇക്കാര്യം വൈകി മനസ്സിലായെങ്കിലും തിരക്കിനിടെ രജിസ്‌ട്രേഷന്‍ പേപ്പര്‍ തിരിച്ചുവാങ്ങാന്‍ കഴിത്ത സാഹചര്യത്തില്‍ സഹായധനം സംബന്ധിച്ച് വലിയ പ്രതീക്ഷകളില്ലാതെ ഇവര്‍ മടങ്ങി. 

പുലര്‍ച്ചെ ഒരുമണിയോടെ പുതിയ അപേക്ഷകള്‍ പരിശോധിക്കുമ്പോള്‍ സോമന്‍റെ രജിസ്‌ട്രേഷന്‍ പേപ്പര്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍തന്നെ സോമനെ ഫോണില്‍ വിളിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു.

 മുന്‍പ് പെയിന്‍റിംഗ് തൊഴിലാളിയായിരുന്ന സോമന്‍ ഇരുപതു വര്‍ഷമായി വൃക്കരോഗത്തിന് ചികിത്സയിലാണ്. രണ്ട് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. ഭാര്യയ്ക്ക് ലഭിക്കുന്ന ക്ഷേമനിധി പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനം. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടുന്ന ഇദ്ദേഹത്തിന് മരുന്നിനു മാത്രം പ്രതിമാസം 2500 രൂപയോളം വേണ്ടതുണ്ട്. പെന്‍ഷന്‍തുക മരുന്നുകള്‍ വാങ്ങുന്നതിന് ഉപകരിക്കുമെന്ന ആശ്വസത്തിലാണ് സോമനും അമ്മുക്കുട്ടിയും.

വാര്‍ത്തയ്ക്ക് കടപ്പാട്-http://www.prd.kerala.gov.in/news/a2013.php?tnd=5&tnn=191489&Line=Kottayam&count=2&dat=26/11/2013

Saturday, November 23, 2013

നെടുംകുന്നം പള്ളി തിരുന്നാള്‍ കൊടിയേറ്റ് ഇന്ന് വൈകിട്ട്



നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ് റ്റിസ്സ്റ്റ് ഫൊറോനാപ്പള്ളിയില്‍ വിശുദ്ധ സ്നാപക യോഹന്നാന്‍റെ തിരുന്നാളിന് ഇന്ന്(നവംബര്‍ 24) കൊടിയേറും. വൈകുന്നേരം നാലിന് വികാരി ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പിലാണ് കൊടികേറ്റുന്നത്. തുടര്‍ന്ന് ഫാ. ജോസഫ് പത്തിലിന്‍റെ  കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ലദീഞ്ഞും നൊവേനയും നടക്കും. 

Monday, November 18, 2013

ആദ്യഫല പെരുനാളിനു തുടക്കമായി


നെടുംകുന്നം ചേലക്കൊമ്പ് ആര്‍ച്ച്ബിഷപ് ഡോ. വി.ജെ. സ്റ്റീഫന്‍ സ്മാരക ആംഗ്ലിക്കന്‍ സഭയിലെ ആദ്യഫല പെരുനാളിനു തുടക്കമായി. ആംഗ്ലിക്കന്‍ സഭാ മലങ്കര ഭദ്രാസന ബിഷപ് ഡോ. ജോണ്‍ ജെ. കൊച്ചുപറമ്പില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. പ്രധാന പെരുനാള്‍ ദിനമായ ഇന്നു വൈകിട്ട് 7.30ന് ഒരുക്ക ആരാധനയും നാളെ രാവിലെ ഒന്‍പതിന് ആദ്യഫല ശേഖരണവും 10.30നു വിശുദ്ധ സംസര്‍ഗ ശുശ്രൂഷയും നടക്കും. ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യ മെത്രാപ്പൊലീത്ത ഡോ. സ്റ്റീഫന്‍ വട്ടപ്പാറ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്കു 12.30ന് ആദ്യഫല ലേലം, മൂന്നിനു കൊടിയിറക്ക്, 8.30നു ഗാനമേള.

(വാര്‍ത്ത-മലയാള മനോരമ)

നെടുംകുന്നം പള്ളി-പെരുന്നാള്‍ കാഴ്ച്ചകള്‍




Sunday, November 17, 2013

ബ്ലഡി മേരി!-യെവളു പുലിയാ...

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)


ബ്ലഡി എന്ന പേരു കേക്കുമ്പഴേ പോലീസുകാരുടെ കൂടെപ്പിറപ്പായ
ഡയലോഗാണ് നമ്മടെ മനസ്സിലെത്തുക-ബ്ലഡി റാസ്‌ക്കല്‍! മേരീന്നൊള്ളത് ഈശോടെ അമ്മേടെ പേരല്ലേ? പിന്നെ ഈ ബ്ലഡി മേരിം തമ്മില് എന്തോന്ന് ബന്ധം!

ഒരു ബന്ധോമില്ലെന്ന് പറയാമ്പറ്റത്തില്ല. സൂപ്പര്‍ ഹിറ്റായ ഒരു അവിയല് മദ്യമാണ്(കോക്‌ടെയില്‍ ഡ്രിങ്ക്) ഈ ബ്ലഡി മേരി. സംഗതി ഇവിടല്ല ഹിറ്റ്. അങ്ങ് യൂറോപ്പില്. ഒള്ളതു പറഞ്ഞാ ലോകത്തിലെ ഏറ്റോം കൊണഷ്ട് പിടിച്ച(കോംപ്ലിക്കേറ്റഡ്) കോക്‌ടെയിലാണ് സാധനം. എന്നാലും ഇതിനോടകം ഒരുപാട് മല്ലൂസ് ഇതടിച്ച് സുഖമറിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു സംശയോമില്ല.

നമ്മടെ സുഭാഷ് ചന്ദ്രനില്ലേ? -കഥാകൃത്ത്. പുള്ളീടെ ഒരു കഥേടെ പേര് ബ്ലഡീ മേരീന്നാ. ഒള്ളതുപറഞ്ഞാ നമ്മടെ നാട്ടില്‍ ബ്ലഡി മേരിയെ ഹിറ്റാക്കിയത് ഈ കഥയാ. ചുമ്മാതിരുന്നപ്പം ഒറിജിനല്‍ ബ്ലഡി മേരിയെക്കുറിച്ച് വിശദമായി ഒന്ന് അറിയണമെന്നു തോന്നി. നമ്മള് മല്ലൂസ് കള്ളുകുടിയില്‍ പുത്തന്‍ അനുഭൂതികള്‍ കണ്ടെത്തുന്നതില് മിടുക്കരല്ലേ? അങ്ങനെ ഇന്റര്‍നെറ്റി തപ്പിയപ്പം ബ്ലഡിമേരീടെ തനിനെറം മനസ്സിലായി. അതാണ് ഇവിടെ കുറിക്കുന്നേ.

ങ്ഹാ..എന്നാല്‍ അതെന്നാന്നൊന്ന് അറിയണമല്ലോന്ന്...അല്ലേ?. വായിക്കാന്‍ ആക്രാന്തം മൂത്തെന്ന് ഞങ്ങക്കറിയാം. പക്ഷെ, അറിയാല്ലോ... വായിച്ചു കഴിഞ്ഞ് സംഗതി ഒപ്പിക്കാന്‍ അത്ര എളുപ്പവല്ല. പക്ഷെ, നമ്മള് അമ്പിളി മാമനെ പിടിക്കുന്ന പാര്‍ട്ടികളല്ലേ. ഇനി അഥവാ ഒപ്പിച്ചാ ഷെയറ് മസ്റ്റാ. പിന്നെ, ഷെയറിട്ടതിന്‍റെ പേരില് ശിവാസും ഒ.സി.ആറും എം.എച്ചുംമൊക്കെ അടിക്കുന്നപോലെ ഇത് അങ്ങനെ വാരിവലിച്ചു കേറ്റല്ല്. ഓര്‍ത്തോണം.

ഇനി ബ്ലഡി മേരീടെ കാര്യം. സായ്പ്പമ്മാരടെ കണ്ണിലുണ്ണിയാണ് സംഗതി. അതിന്‍റെ കൂട്ടിലേക്ക് കടക്കുന്നേനു മുമ്പ് ഒരുമാതിരി മറ്റേടത്തെ ഈ പേര് എങ്ങനെ കിട്ടീന്ന് നോക്കാം. ഇംഗ്ലണ്ടിലെ മേരി രാജ്ഞി(ഒന്ന്)യുടെ പേരില്‍നിന്നാണ് സംഗതീടെ വരവ്. രാജ്ഞിക്ക് മേരീന്ന് പേരുവന്നത് ഈശോടെ അമ്മേടെ പേരീന്നാരിക്കുവല്ലോ.

പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിന്‍റെ ചരിത്ര പുസ്തകങ്ങളിലൊന്നില് മേരി രാജ്ഞിയെ ബ്ലഡി മേരീന്നാണ് വിശേഷിപ്പിച്ചേക്കുന്നെ. ആ പേരീന്നാണ് ഈ പേരു വന്നതെന്നാണ് കൂടുതല്‍ പേരും കരുതുന്നേ. അതേ സമയംതന്നെ പഴേ ഹോളിവുഡ് നടി മേരി പിക് ഫോഡിനും ചിക്കാഗോയിലെ ബക്കറ്റ് ബ്ലഡ് എന്നു പേരുള്ള ബാറിലെ വെയിട്രസായിരുന്ന മേരിക്കും ഈ പേരിന്റെ ക്രെഡിറ്റ് കൊടുക്കുന്നോരുവൊണ്ട്. പേരെങ്ങനെ വന്നതാണേലും സംഗതി മുറ്റാണെന്നാണ് കുടിച്ചിട്ടൊള്ളോരു പറയുന്നേ. മുറ്റെന്നുവച്ചാ ഒറ്റ സിപ്പിന് തരിച്ചു കേറുവെന്നല്ല.. ഇത് വേറൊരു സുഖം.

വോഡ്‌കേം തക്കാളി ജ്യൂസും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താണ് ബ്ലഡി മേരി ഒണ്ടാക്കുന്നത്. ഒലീവ്, ഉപ്പ്, കുരുമുളക്, നാരങ്ങാ ജ്യൂസ് ഒക്കെ പരുവം പോലെ ചേര്‍ക്കും.

ബ്ലഡി മേരീടെ കൂട്ടുകള് ഞങ്ങള് വെറുതേ കാടുകേറി പറഞ്ഞന്നേയൊള്ളൂ. ഇതൊന്നു ഒണ്ടാക്കീട്ടു തന്നെ കാര്യം എന്നു കരുത വായിച്ചുവരുന്ന നിങ്ങള് ഇപ്പം ഞങ്ങടെ അമ്മയ്ക്ക് വിളിക്കുന്നൊണ്ടാകും. അതവിവടെ നിക്കട്ടെ. അങ്ങു ദൂരെ അമേരിക്കേല് ന്യൂജേഴ്‌സീലൊള്ള പാമ്പാടിക്കാരന്‍ ജോര്‍ജ് തൂമ്പയില്‍ ബ്ലഡിമേരിയെക്കുറിച്ച് പുള്ളീടെ വൈബ്‌സൈറ്റില്‍ എഴുതിയ സാധനം വായിച്ചു നോക്ക്. പുള്ളി ഇംഗ്ലീഷിപ്പറഞ്ഞ ചെല വാക്കൊക്കെ ഞങ്ങള് മലയാളത്തിലാക്കീട്ടൊണ്ട്.

'' നീളമേറിയ ഗ്ലാസ്സിന്റെ മൂന്നിലൊന്ന് വോഡ്ക നിറയ്ക്കുക. വെറും വോഡ്ക്കയല്ല, നല്ല ഒന്നാന്തരം റഷ്യന്‍ വോഡ്ക. ആറിലൊന്ന് തക്കാളി ജ്യൂസ് ആയിക്കോട്ടെ. ആനുപാതികമായി നാരങ്ങാ ജ്യൂസ് വേണം. വോഡ്കയുടെ ഫ്‌ളേവര്‍ ഇതാണ്. ഇനി സോസ്, ടബാസ്‌കോ, ഉപ്പ്, കുരുമുളക് എന്നിവയും ഐസ്‌ക്യൂബും ചേര്‍ത്ത് നന്നായി ഇളക്കണം. അപ്പോള്‍ വായുവില്‍ ഒരു മണം പൊന്തുകയായി. അതാണ് ബ്ലഡി റിയല്‍ മേരി. ഈ കോക്ക്‌ടെയ്ല്‍ സര്‍വ്വരാജ്യത്തും ലഭിക്കുന്നത് ഒരേ രീതിയിലാണ്. നിര്‍മ്മാണത്തില്‍ അല്ലറചില്ലറ വ്യത്യാസങ്ങള്‍ കാണാം. ചിലയിടത്ത് കുരുമുളക് ചേര്‍ക്കുമ്പോള്‍ മറ്റു ചിലടത്ത് ബീഫ് സൂപ്പ് അല്‍പ്പം കലര്‍ത്തും. പുളിയും ഉപ്പും ചേര്‍ന്നുണ്ടാക്കുന്ന സമരസങ്ങള്‍ക്കിടയിലേക്ക് തക്കാളിയുടെ മൃദുരുചിയും വോഡ്കയുടെ തെല്ലുമാത്ര ലഹരിയും കൂടിയാവുമ്പോള്‍ ഈ കോക്ക്‌ടെയ്‌ലുമായി എത്ര നേരം വേണമെങ്കിലും ചര്‍ച്ചയാവാം, പാര്‍ട്ടിയാവാം, സംഗീതമാവാം.''

വോഡ്ക, തക്കാളിപ്പഴച്ചാഴ്, നാരങ്ങാനീര് എന്നിവയാണ് ഇതിന്‍റെ പ്രധാന ചേരുവകള് എന്ന് സാരം. ബാക്കിയൊക്കെ സംഗതി കൂടുതല്‍ ഉഷാറാക്കാന്‍ ചേര്‍ക്കുന്ന സാധനങ്ങള്‍. ഇനീം മനസ്സിലായില്ലേല്‍ വെറുതേ ഒണ്ടാക്കാനും കുടിച്ച് പുലിവാലു പിടിക്കാനും പോകണ്ട. സംഗതി നാലെണ്ണം വീശിയതായി അങ്ങു വിചാരിക്കുക, അത്രതന്നെ!

വര്‍ഷങ്ങള്‍ പിന്നിട്ടപ്പം ബ്ലഡി മേരിക്കു പുറമെ ബ്ലഡിയായിട്ടൊള്ള ഒരുപാട് മദ്യവിഭവങ്ങളെത്തി. ബ്ലഡി ബിഷപ്പ്, ബ്ലഡി മോളി, ബ്ലഡി മരിയ, ബ്ലഡി മര്‍ഡര്‍, ബ്ലഡി ഫിലിപ്പ്, ബ്ലഡി സണ്‍ഷൈന്‍ അങ്ങനെ പോകുന്നു ആ പട്ടിക. അതൊക്കെ ഒണ്ടാക്കുന്ന വിധം ഇന്റര്‍നെറ്റി തപ്പിയാ കിട്ടും. നമ്മക്ക് വേറൊരു നിവര്‍ത്തീമില്ലേല് ഒ.സി.ആറു മേടിച്ച് കൊറച്ച് പൈപ്പുവെള്ളോം ഒഴിച്ചിട്ട് ബ്ലഡി ഓസീയാറെന്നുപറഞ്ഞ് അകത്താക്കാം. അല്ലേല്‍ ഒരു പൈന്‍റ് വോഡ്ക മേടിച്ച് കൊറച്ച് മിരിന്‍ഡയോ സ്‌പ്രൈറ്റോ വല്ലോം ചേര്‍ത്ത് ബ്ലഡി ബിവറേജസ് കോര്‍പ്പറേഷന്‍ എന്നു പറഞ്ഞ് മോന്താം. കഴുത കാമം കരഞ്ഞു തീര്‍ക്കും എന്നല്ലേ?



(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Monday, November 11, 2013

മജുവിന്‍റെ സംസ്‌കാരം നാളെ


ഇന്നലെ നിര്യാതനായ നെടുംകുന്നം ചേരകുളത്ത് പരേതനായ സി.വി. ചാക്കോ(ചാക്കപ്പന്‍) മകന്‍ മജു(40)വിന്‍റെ  സംസ്‌കാരം നാളെ(നവംബര്‍ 12).  ശുശ്രൂഷകള്‍ രാവിലെ പതിനൊന്നിന് വസതയില്‍ ആരംഭിക്കും. തുടര്‍ന്ന് നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ സംസ്‌കാരം നടക്കും. 

മാതാവ് ആന്‍സി. ഭാര്യ:പുന്നവേലി തുറയില്‍ കുടുംബാംഗമായ സുജ. മകന്‍ ജറോം (ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാര്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി).

Sunday, November 10, 2013

കാറിടിച്ചു; കരണ്ട് പോസ്റ്റ് തവിടുപൊടി!


കണ്‍ട്രോളു പോയ സ്കോര്‍പ്പിയോ കരണ്ടു പോസ്റ്റ് ഇടിച്ചു തകര്‍ത്തു.  പോസ്റ്റ് തവിടുപൊടിയായിപ്പോയി. കരണട് കന്പി പൊട്ടി കാറിന്‍റെ മോളില് വീണേലും അപ്പത്തന്നെ കരണ്ട് പോയതുകൊണ്ട് അകത്തിരുന്നോര്‍ക്ക് കൊഴപ്പവൊന്നും പറ്റിയില്ല. 

ഇന്നലെ രാത്രി ഒരു എട്ടെട്ടരയോടെ  കറുകച്ചാല്‍ - മണിമല റോഡില് നെരിയാനിപ്പോയ്യേലാരുന്നു സംഭവം. പരത്തിമൂടുകാരെടെ വണ്ടിയാന്നാ കേട്ടെ. കരണ്ട് കന്പി പൊട്ടി കാറിന്‍റെ മോളില് കുടുങ്ങിക്കെടക്കുവാരുന്നു. അടുത്തു താമസിക്കുന്നോരൊക്കെ ശബ്ദം കേട്ട് പൊറത്തു വന്നപ്പഴത്തേക്കും കാറും ഇട്ടേച്ച് അതിലൊണ്ടാരുന്നോര് സ്ഥലം വിട്ടു. കെ.എസ്.ഇ.ബിക്കാര് സ്ഥലത്തുവന്നാരുന്നു. ഇടികഴിഞ്ഞ് അരമണിക്കൂറോളം ചുറ്റുവട്ടത്തൊക്കെ കരണ്ടില്ലാരുന്നു. കറുകച്ചാപ്പാലോസ് കേസെടുത്തു. 

വണ്ടീടെ മുന്‍ഭാഗം തകര്‍ന്നിട്ടൊണ്ട്. രാത്രി പത്തു മണി കഴിഞ്ഞപ്പം വണ്ടി സ്പോട്ടീന്ന് മാറ്റി. 

(വിവരങ്ങള്‍ക്ക് കടപ്പാട്-മലയാള മനോരമ)

ചേരകുളത്ത് മജു നിര്യാതനായി


Sunday, November 3, 2013

കിടങ്ങുകളേ വിട, തോടുകളേ വിട, തല്‍ക്കാലത്തേക്ക് വിട


ഹൊ!
ഒടുവില്‍ അതു സംഭവിച്ചു. 

നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ച നാളുകള്‍ക്കൊടുവില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിലെ കിടങ്ങുകളും തോടുകളും നികത്തിത്തൊടങ്ങി.


ശനിയാഴ്ച്ച കറുകച്ചാല്‍ വാകമൂട്ടില്‍ തൊടങ്ങിയ പണി നെരിയാനിപ്പൊയ്ക കേറ്റം വരെയെത്തി. ബാക്കി നാളെ, അതായത് തിങ്കളാഴ്ച്ച നടക്കുവാരിക്കും.


അതേക്കുറിച്ച് ഇന്ന് മനോരമ പത്രത്തില് വന്ന വാര്‍ച്ച താഴെ.



റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് തുടക്കമായി

നെടുംകുന്നം:  നാളുകള്‍നീണ്ട കാത്തിരിപ്പിനു വിരാമംകുറിച്ച് കറുകച്ചാല്‍-മണിമല റോഡില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിന്‍റെ അറ്റകുറ്റപണികള്‍ക്കു തുടക്കമായി. 

ഹര്‍ത്താലിനു പുറകെ മഴയും വില്ലനായപ്പോള്‍ റോഡുപണി തുടങ്ങാനാകാതെ അധികൃതര്‍ കുഴയുകയായിരുന്നു. മുന്‍പു പണിതുടങ്ങാന്‍ മെറ്റിലുകള്‍വരെ റോഡില്‍ ഇറക്കിക്കഴിഞ്ഞപ്പോഴാണു ഹര്‍ത്താല്‍ അനുകൂലികളുടെ എതിര്‍പ്പ് എത്തിയത്. എന്നാല്‍, ഹര്‍ത്താല്‍ കഴിഞ്ഞതും പുറകെ മഴയെത്തിയതും പണിക്കു തടസമായി മാറുകയായിരുന്നു. 

ഗതാഗതം ഭാഗികമായി നിയന്ത്രിച്ചാണ് റോഡിന്‍റെ അറ്റകുറ്റപണികള്‍ നടത്തിവരുന്നത്. ഇന്നലെ വൈകിട്ടു പെയ്ത മഴ പണിക്കു തടസം സൃഷ്ടിച്ചിരുന്നു. നെടുംകുന്നം പള്ളിപ്പടി, മഠത്തുംപടി, മാണികുളം, നെരിയാനിപൊയ്ക തുടങ്ങിയ പ്രധാന ഭാഗങ്ങളിലാണു ടാറിങ് നടത്തുന്നത്. ഇന്നുകൊണ്ട് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു.






Friday, November 1, 2013

ശൊ! ഓരോരോ കൊഴപ്പങ്ങളേ....





ഒക്ടോബര്‍ 30 ബുധന്‍
തകര്‍ന്നുകിടക്കുന്ന പരന്പരാഗത ശബരിമല പാതയായ കറുകച്ചാല്‍-മണിമല റോഡില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നംവരെയുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ഇന്ന് തുടക്കമാകുമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു.
വാര്‍ത്ത- മലയാള മനോരമ 

അന്ന് ഒന്നും നടന്നില്ല. റോഡിലെ കെടങ്ങുകളില്‍ വണ്ടി ചാടി കൊറേപ്പേരുടെ കൂടി നടു ഒരു പരുവമായി. പള്ളിപ്പടിക്കലെ വളവിലെ 'തോട്ടില്‍' മറ്റൊരാള്‍കൂടി ബൈക്കുമായി വീണു. ഒടേതന്പുരാന്‍ കാത്തു.  അയാക്ക് ഒന്നും സംഭവിച്ചില്ല. 


 ഒക്ടോബര്‍ 31 ബുധന്‍
ഹര്‍ത്താല്‍ അനുകൂലികള്‍ തടയുമെന്ന സൂചനയെ തുടര്‍ന്നു കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിന്‍റെ അറ്റകുറ്റപണികള്‍ ഇന്നലെ തുടങ്ങാനായില്ല. പണി തുടങ്ങാന്‍ മെറ്റലുകള്‍ വരെ റോഡില്‍ ഇറക്കി കഴിഞ്ഞപ്പോഴാണു ഹര്‍ത്താല്‍ അനുകൂലികളുടെ എതിര്‍പ്പ് എത്തിയത് .....എന്നാല്‍ ഗതാഗതം നിയന്ത്രിച്ചു റോഡി ന്‍റെ അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കുമെന്ന്  ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു.

വാര്‍ത്ത- മലയാള മനോരമ

ഏവടെ? നവംബര്‍ 31നും ഒന്നും നടന്നില്ല. അപ്പോപ്പിന്നെ ഈ വാര്‍ത്തയൊക്കെയോ? മഴപെയ്ത് റോഡിലെ കുഴീലെല്ലാം വെള്ളം കെട്ടിക്കെടക്കുന്ന കൊണ്ട് കൂഴീല് ടാറു പിടിക്കത്തില്ല. അതോണ്ടാണ് പണി ചെയ്യാതിരുന്നതെന്ന് ആരാണ്ടൊക്കെ പറയുന്ന കേട്ടു. മാണികൊളത്ത് കെടങ്ങുകളൊള്ള ഭാഗത്ത് റോഡ് സൈഡില് കൊറേ മെറ്റില് കെടപ്പൊണ്ട്. അത്രമാത്രം!


നവംബര്‍ 1 ബുധന്‍
ഇന്നത്തെ മനോരമേല്‍ ഒരു വാര്‍ത്തേമില്ല. ഇന്നു വൈകുന്നേരവായപ്പം മാണികൊളത്ത് റോഡിന്‍റെ വശത്തൊക്കെ ജെ.സി.ബി കൊണ്ട് മാന്തി തെളിച്ചു. കുഴികളും തെളിച്ചു. അവിടെത്തന്നെ ടാറു മിക്സ് ചെയ്യുന്ന യന്ത്രം കൊണ്ടുവന്ന് വച്ചിട്ടൊണ്ട്. 

നാളത്തെ പത്രത്തില്‍ എന്തായിരിക്കും വരിക? നാളെ റോഡില്‍ വല്ലോം നടക്കുവോ? അതോ 
സംഭവബഹുലമായി കഥ മുന്നോട്ടു പോയപ്പം ഗര്‍ഭകാലം അനന്തമായി നീണ്ട   മറ്റേ സീരിയലിലെ ചേച്ചീടെ ഗതിയാകുവോ നമ്മടെ റോഡിന്?  നമ്മക്ക് കണ്ണുമിഴിച്ച്
കാത്തിരിക്കാം. 



Thursday, October 31, 2013

കേരളപ്പിറവി ദിനാഘോഷം



നെടുംകുന്നം  പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സാമുദായിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ കേരളപ്പിറവി ദിനാഘോഷം ഇന്നു നടത്തും. രാവിലെ പത്തിനു പള്ളിപ്പടിക്കല്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കറുകച്ചാല്‍ എസ്‌ഐ എം.ജെ. അഭിലാഷ് ഫ്‌ളാഗ് ഓഫ് ചെയ്യും. 

തുടര്‍ന്നു ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശശികല നായര്‍ അധ്യക്ഷയായിരിക്കും. എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഗോപാല കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ എം.പി. രാഹുല്‍, അഭിലാഷ് ടോമി, മോഹന്‍ദാസ്, ഡോ. സി.ഡി. തോമസ്, ഒ.പി. മാത്യു, ഡോ. കെ.ജി. ബാലകൃഷ്ണന്‍, ബിന്ദു സുകുമാരന്‍, കാവ്യ രമേശ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.


(വാര്‍ത്ത-മലയാല മനോരമ)

Wednesday, October 30, 2013

പ്രതിഷ്ഠാദിന ഉല്‍സവം


നെടുംകുന്നം  മാന്തുരുത്തി 5212-ആം നമ്പര്‍ എസ്എന്‍ഡിപി യോഗം വക ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉല്‍സവം ഇന്ന് നടക്കും. രാവിലെ 5.30ന് പ്രഭാതഭേരി, ആറിന് വിശേഷാല്‍ പൂജകള്‍, അഷ്ടദ്രവ്യ മഹാഗണപതി ഹോമം. ഒന്‍പതിന് ആദിത്യ പൂജ, പഞ്ചകലശപൂജ. 10.30ന് കലശാഭിഷേകം. 11.30ന് ഗുരുധര്‍മ പ്രഭാഷണം. 12.30ന് നടക്കുന്ന പ്രതിഷ്ഠാദിന സമ്മേളനം യൂണിയന്‍ പ്രസിഡന്‍റ് കെ.വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്യും.


(വാര്‍ത്ത-മലയാള മനോരമ)


Wednesday, October 23, 2013

ഗര്‍ഭം സ്വാഭാവികമായി അലസിപ്പിക്കാന്‍

ഗര്‍ഭം അലസിപ്പിച്ചാല് ചെലപ്പം കേസും പുലിവാലുമൊക്കെയാകും. 

പക്ഷെ, തന്നത്താനെ  അലസിപ്പോയാല് ഒരു കൊഴപ്പവോവില്ല.

അങ്ങനെ തന്നത്താനെ അലസിപ്പോകണമെന്നൊളോര് നേരെ 
നെടുംകുന്നം കവലോട്ട് വാ. 

എന്നിട്ട് ഒരു ബൈക്കിന്‍റെ പൊറകിലോ കാറേലോ ബസേലോ കേറി നേരെ  പടിഞ്ഞാട്ടുവിട്.

മിക്കവാറും മാണികൊളത്ത് ചെല്ലുന്പം സംഗതി ഓക്കെയാകും. ഇല്ലെങ്കി കറുകച്ചാല് വാകച്ചോടുവരെ പോയാ മതി. ഒളിച്ചും പാത്തും വല്ലോം ചെയ്യുന്നേന്‍റെ റിസ്കും പേടിം ഒന്നും വേണ്ട. അഞ്ചു പൈസ ഫീസുവില്ല.  സോഭാവിക അലസിപ്പിക്കല്. 

പ്രസവിച്ച് കൊച്ചുവേണവെന്നൊള്ള ഗര്‍ഭിണികള് നെടുങ്കുന്നം പള്ളിപ്പെരുന്നാളിനുപോലും ഈവഴി വന്നേക്കല്ല്. പറഞ്ഞേക്കാം. ങ്ഹാ!  

ഞങ്ങള് പറയുന്നത് വിശ്വാസവായില്ലേല്  ഇന്നത്തെ മനോരമേല് വന്ന സാധനം ദേ താഴെ. 




Tuesday, October 22, 2013

ട്രെയിന്‍ യാത്രയോ? ഇന്നോ?...ഉം...ഇത്തിരി പുളിക്കും


ഇന്ന് ട്രെയിനേല് വല്ലോടത്തും പോകാന്‍ ഉദ്ദേശവൊണ്ടോ. അത് മറന്നേക്ക്. അല്ലേല് സ്റ്റേഷനില്‍ കുത്തിയിരുന്ന് തെക്കോട്ടും വടക്കോട്ടും പോകുന്നോരുടെ എണ്ണമെടുക്കേണ്ടിവരും. പിറവത്ത് പാത ഇരട്ടിപ്പിക്കല് പണി നടക്കുന്നകൊണ്ട് കോട്ടയം റൂട്ടില്‍ ഗതാഗതം ഭാഗീകമായി തടസപ്പെടുവെന്നാ റെയില്‍വേ അറിയിച്ചേക്കുന്നെ.


ദേ കൊറച്ചു മുന്പേ. രാവിലെ ഏഴയ്ക്കത്തെ എറണാകൊളം-കോട്ടയം പാസഞ്ചറും വൈകിട്ട് അഞ്ചേകാലിന് കോട്ടയത്തൂന്ന് എറണാകൊളത്തിനുള്ള പാസഞ്ചറും റദ്ദാക്കീട്ടൊണ്ട്. 


കൊല്ലം-എറണാകൊളം പാസഞ്ചറും തിരുവനന്തത്തൂന്നൊള്ള  വേണാട് എക്‌സ്പ്രസും കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഗുരുവായൂരില്‍നിന്ന് എറണാകൊളം ടൗണ്‍ വരെയെത്തി തിരിച്ചതിന്‍റെ പാട്ടിനുപോകും. 

ഡെല്ലീന്ന് തിരുവന്തോരത്തിന് വരുന്ന കേരളാ എക്സ്പ്രസ് അരമണിക്കൂര്‍ മുളന്തുരുത്തീലും മംഗലാപുരത്തേയ്ക്കുള്ള പരശുറാം എക്‌സ്പ്രസ് മുക്കാ മണിക്കൂര്‍ വൈക്കത്തും പിടിച്ചിടുമെന്ന് റെയില്‍വേക്കാരു പറഞ്ഞതായി പത്രങ്ങള് റിപ്പോര്‍ട്ട കൊടുത്തിട്ടുണ്ട്.


Thursday, October 17, 2013

ജ്യോതിസ് ദേവസ്യ മുതിരക്കാലായില്‍ നിര്യാതനായി


ജീവിതത്തനും മരണത്തനുമിടയില്‍ തള്ളിനീക്കിയ മണിക്കൂറുകള്‍ക്കൊടുവില്‍ ജ്യോതിസ് (33) ഇന്നു പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.നെടുംകുന്നം പള്ളിപ്പടിയിലെ ജൂബിലാന്‍റ് ഡിജിറ്റല്‍ ആന്‍റ് ഡ്യൂട്ടി പെയ്ഡ് ഷോപ്പുടമയായ ജ്യോതിസ് ദേവസ്യയെ ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


അവശനിലയില്‍ കറുകച്ചാല്‍ എന്‍.എസ്.എസ് ആശുപത്രിയില്‍ എത്തിക്കുകയും അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോട്ടയത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. നില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് ബുധനാഴ്ച്ചമുതല്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ശ്വാശോച്ഛ്വാസം നിലനിര്‍ത്തിവരികയായിരുന്നു. ഇന്നലെ നെടുംകുന്നം നാട്ടുവിശേഷം ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ ജ്യോതിസിനുവേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.


ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് നെടുംകുന്നം പള്ളി സെമിത്തേരിയില്‍. 


 നെടുംകുന്നം മഠത്തിന്‍പടി-കൂനാനി റോഡില്‍ മുതിരക്കാലായില്‍ ചാക്കോ ദേവസ്യ(വക്കച്ചന്‍) -മറിയമ്മ ദന്പതികളുടെ മകനാണ് ജ്യോതിസ്. ഭാര്യ: തൃക്കൊടിത്താനം അഴിമുഖത്ത് ജിഷ. സഹോദരി -ജോസ്മി മനോജ്.

Monday, October 14, 2013

നെടുംകുന്നം ബാസ്ക്കറ്റ് - ഫൈനല്‍ കാഴ്ച്ചകള്‍


സി.വൈ.എം.എ അഖിലകേരളാ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനല്‍ ദിവസത്തെ കാഴ്ച്ചകള്‍











































 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls